22

206 26 8
                                    


" ആരൊക്കെ എങ്ങനൊക്കെ
മാറിയാലും നിങ്ങൾ
നിങ്ങളായിരിക്കുക,
ഇതിനേക്കാൾ കൂടുതലായി
നിങ്ങൾക്ക് നിങ്ങളെ
സ്നേഹിക്കാൻ സാധിക്കില്ല.."

- അസ്ന
__________________________________

" സർ പറഞ്ഞത് ശരിയാണ്... എവിട്ന്ന് കിട്ടും..?"

പൊടുന്നനെ ജവാദിന്റെ മനസ്സിൽ അതിനു പറ്റിയ ഒരാളുടെ മുഖം തെളിഞ്ഞുവന്നു.

" ഐ തിങ്ക് ഐ നോ സംവൺ.."

ഫോണിൽ നിന്നും ഒരു നമ്പറെടുത്ത് അവൻ സമീറിന്റെ ഫോണിലേക്ക് അയച്ചു.

" അയാളുടെ നമ്പർ ഞാൻ വാട്സപ്പിലിട്ടിട്ടുണ്ട്.. സർ വിളിച്ചിട്ട് കാര്യങ്ങൾ പറ.. ഞാൻ പറഞ്ഞിട്ട് വിളിച്ചതാന്ന് പറഞ്ഞാമതി.."

സമീറും ഡോക്ടർ സണ്ണിയും ഒന്ന് പരസ്പരം നോക്കി.

" ട്രസ്റ്റ് മീ ( എന്നെ വിശ്വസിക്കൂ..).. നിങ്ങളേപ്പോലെ തന്നെ ഡോ.സ്റ്റീഫനെ കണ്ടെത്തേണ്ടത് എന്റേയും ആവശ്യമാണ്.."

" ഓ. കെ.. ഞാൻ വിളിക്കാം.."

സമീർ ഫോണെടുത്തതും ജവാദ് വാച്ചിലേക്ക് നോക്കി. ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നാവാനായി. അവന്മാർക്ക് കാറിലിരുന്ന് ബോറടിക്കുന്നുണ്ടാവും..

" എങ്കി ഞാനെറങ്ങട്ടെ.. നിങ്ങൾ സംസാരിച്ചിട്ട് വിവരമറിയിച്ചാൽ മതി.."

സമീറിനോടും ഡോക്ടറോടുമായി പറഞ്ഞ് അവൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.

" ആയ്ക്കോട്ടെ ജവാദ്.."

" എങ്കി ശരി ഡോക്ടർ.."

രണ്ടുപേരോടും യാത്ര പറഞ്ഞ് ജവാദ് പുറത്തേക്ക് നടന്നു. റോഡിലേക്കിറങ്ങി അവൻ കാറിനടുത്തെത്തിയതും ഉള്ളിൽ ആരുമില്ലെന്ന് മനസ്സിലായി. ഇവന്മാരെല്ലാം കൂടെ എങ്ങോട്ടേക്കാണ് പോയത്..?

ജവാദ് ചുറ്റിലും നോക്കിയെങ്കിലും അവരെയാരെയും കണ്ടില്ല. അവന്മാരെയെല്ലാം കൂടെ എന്തായാലും ആരും തട്ടികൊണ്ട് പോകില്ലെന്ന് ഉറപ്പാണ്. അവൻ ഫോണെടുത്ത് ഹാഫിയുടെ ഫോണിലേക്ക് വിളിച്ചു.

കനൽപഥം Donde viven las historias. Descúbrelo ahora