17

1K 119 92
                                    

Zaib എനിക്ക് മുന്നിൽ നിൽക്കുന്നുണ്ട് എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
ഹാളിൽ ഉപ്പ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്.

"എന്താ കുട്ടൂസെ..." അമ്മി ബെഡിൽ നിന്നെഴുന്നേറ്റ് എന്റെയരികിലേക്ക് വന്നു.

അമ്മിയെ കണ്ടിട്ടും zaib ഒരേ നിൽപ്പാണ്, ഒന്നും പറയുന്നില്ല. ഹാളിലേക്കുള്ള ഡോർ തുറന്ന് സഫിയാന്റിയും ശഹബാസും ശഹബാസിന്റെ ഉപ്പയും വന്നപ്പോൾ അമ്മി വേഗം ഹാളിലേക്ക് ചെന്നു.

ഈ സമയത്ത് എല്ലാരും എന്താ ഇവിടെ???
പലതരം ചോദ്യങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത് എന്നാൽ ഞാനൊന്നും zaibനോട് ചോദിച്ചതുമില്ല, zaib ആയിട്ട് ഒന്നും പറഞ്ഞതുമില്ല.

ആളുകളുടെ എണ്ണവും ശബ്ദവും വർദ്ധിച്ചപ്പോൾ അവർക്കൊപ്പം എന്റെ ശ്രദ്ധയും കുഞ്ഞിപ്പയുടെ റൂമിന് നേരെയായി.
മയ്യിത്ത് എടുക്കുന്നതിനെ കുറിച്ച് ഉപ്പയും ശഹബാസിന്റെ ഉപ്പയും പറയുന്നത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി.

പിന്നെ ആ റൂമിലേക്ക് കയറാൻ എനിക്ക് പറ്റിയില്ല. കാലുകൾക്ക് ബലം കുറഞ്ഞത് പോലെ തോന്നി, അടുത്തുള്ള ചുവരിൽ ചാരി ഒരു പ്രതിമയെ പോലെ ഞാൻ നിന്നു.

വിവരമറിഞ്ഞ് ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു. എനിക്കവിടെയൊന്നും സ്ഥലം തികയാത്തത് പോലെ തോന്നി. കുഞ്ഞിപ്പാക്ക് അസുഖമാണെങ്കിലും ഇത്.... പെട്ടെന്ന്....

കുഞ്ഞിപ്പാന്റെ മയ്യിത്ത് കണ്ട് ഞാൻ കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു. കുഞ്ഞിപ്പയോട് സംസാരിച്ച ഓരോ വാക്കുകളും എന്റെ കാതുകളിൽ വീണ്ടും അലയടിച്ചു കൊണ്ടിരുന്നു. Zaib ആണെങ്കിൽ മരവിച്ചവസ്ഥയിലായിരുന്നു. ഷഹബാസ് കൂടെ തന്നെ ഉണ്ട്. വരുന്നവരുടെയും പോകുന്നവരുടെയും സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും zaib നെ കൂടുതൽ തളർത്തി.
എനിക്കപ്പോഴും അവിടെ നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.

സമയം പൊയ്കൊണ്ടിരുന്നു. അധികമാരും വരാൻ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് മയ്യിത്തെടുത്തു.
അടുത്ത ബന്ധുക്കൾ എന്ന് പറയാൻ അതികമാരും ഇല്ലാത്തത് കൊണ്ട് ആളുകളുടെ എണ്ണവും കുറഞ്ഞു.

"നിക്കാഹ്" Where stories live. Discover now