7

1.2K 130 60
                                    

"നച്ചൂ... നച്ചൂ..." എന്റെ ശബ്ദത്തിൽ നിറഞ്ഞ പരിഭ്രമമായിരിക്കാം എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് വഴി തിരിച്ചു വിട്ടത്.

കാര്യമന്വേഷിച്ച് പലരും ചോദ്യമായെത്തി, സംസാരം മുഴുവനാക്കാതെ കട്ടായ കോളിനെ കുറിച്ച് ചിന്തിച്ച് ഫോണിലേക്ക് നോക്കി കുറച്ച് നേരം ഞാൻ അങ്ങനെയിരുന്നു.

"എന്തിനായിരിക്കും നച്ചൂ പെട്ടെന്ന് വരാൻ പറഞ്ഞത്???" എന്നെ ഏറെ ഭയപ്പെടുത്തിയത് അവളുടെ ശബ്ദത്തിൽ വന്ന മാറ്റമായിരുന്നു.

ഒന്നും ഇല്ലാതെ പെട്ടെന്ന് വരാൻ പറയോ????

ആലോചനകൾക്ക് വിരാമമിട്ട് കൈ കഴുകി മുന്നിൽ കണ്ടവരോട് യാത്ര ചോദിച്ചിട്ട് പെട്ടെന്ന് തന്നെ അവിടെ നിന്നിറങ്ങി.

നടത്തത്തിനിടയിൽ സമയം കളയാതെ തിരികെ വീട്ടിലേക്ക് വിളിച്ചു. നവാൽ തന്നെയായിരുന്നു ഫോണെടുത്തത്.

"കാര്യങ്ങളെല്ലാം ഇവിടെ വന്നിട്ട് പറയാം, ഇത്താത്ത പെട്ടെന്ന് വാ...
എത്രയും പെട്ടെന്ന്..."

അവൾക്ക് പറയാൻ ഉള്ളത് പറഞ്ഞ് ഞാൻ മറ്റെന്തെങ്കിലും ചോദിക്കും മുൻപ് അവൾ കോൾ കട്ടാക്കി.

വിൻഡോ സീറ്റിൽ ഇരുന്നിട്ടും വരുമ്പോൾ തോന്നിയ ഭംഗിയൊന്നും ഇപ്പോൾ ഒരു സ്ഥലത്തിനും തോന്നുന്നില്ല...
എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം എന്നൊരു ചിന്ത മാത്രമായിരുന്നു എന്നിൽ.

പക്ഷെ ബസ്സാണെങ്കിൽ ഇന്നെക്കോ നാളെക്കോ എന്ന പോലെ ഇഴഞ്ഞാ പൊയ്‌ക്കൊണ്ടിരുന്നത്...

പുറത്തേക്ക് നോക്കി ഇരിക്കുന്ന എന്റെ കണ്ണുകൾ ഇടഞ്ഞത് സ്പീഡിൽ പോകുന്ന ഒരു ബൈക്കിന് മേലെയാണ്, ഉടനെ ഉപ്പയെയാണ് ഓർമ്മ വന്നത്.

ഉപ്പ അങ്ങനെ സ്പീഡിൽ ഒന്നും പോകാത്ത ആളാണ്, പക്ഷെ ഇപ്പോ അങ്ങനെ അല്ലല്ലോ, കാൽനട യാത്രക്കാർക്ക് പോലും ആക്സിഡന്റ് സംഭവിക്കുന്നില്ലേ...

എന്റെ പടച്ചോനെ....

അങ്ങനെ ഒന്നും സംഭവിച്ചു കാണല്ലേ...
എന്തൊക്കെയോ കൂട്ടി കുരുക്കാൻ ശ്രമിക്കുന്ന മനസ്സിനെ തളർത്താൻ ശ്രമിച്ചു കൊണ്ട് എന്റെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് തിരിച്ചു വിട്ടു.

"നിക്കാഹ്" Where stories live. Discover now