എന്റെ കൈയിൽ വേരോടുന്ന നീലഞെരബുകൾക്കിടയിൽ
കാർകൂന്തൽ ചുരുളുകൾക്കിടയിൽ
നീ തേടിയത് എന്തായിരുന്നു
മുടിയിഴകളിൽ മുഖം പൂഴ്ത്തി
കരവലയത്തിൽ സ്വയം ഒതുങ്ങി
നിദ്രയിലേയ്ക്കാഴവെ
പതിഞ്ഞ നിന്റെ നിശ്വാസം
മന്ത്രിച്ചത് എന്തായിരുന്നു
ജന്മാന്തരങ്ങൾക്കപ്പുറം വീണ്ടും കണ്ടുമുട്ടിയെങ്കിൽ എന്ന പ്രാർത്ഥന
ആയിരുന്നോ
എന്റേതായി തുടരുക സഖി എന്ന
മോഹമായിരുന്നോ...