ഒക്കെ കഴിഞ്ഞു വീട്ടിൽ ജീവനില്ലാത്ത ആ ശരീരം കൊണ്ടു കിടത്തിയപ്പോൾ അവൾ കണ്ടു കടമ നിർവഹിക്കാൻ വേണ്ടി അഭിനയിച്ചു കരയുന്ന കുറേ മുഖങ്ങൾ... നിമിഷ നേരം കൊണ്ട് വീണ്ടും അവൾക്കു മനസിലായി നാളെ ഒരു ചടങ്ങു നടക്കണമെങ്കിൽ അവൾ തന്നെ മുന്പിട്ടു ഇറങ്ങണമെന്നു.. ആദ്യം ആരു കർമിയെ വിളിക്കുന്നു എന്നു തുടങ്ങി ആരു ആദ്യം ലൈറ്റ് ഇടുന്നതു വരെ മത്സരത്തോടെ ബന്ധുക്കൾ നിന്നു കലഹിക്കുന്നത് അവൾ വേദനയോടെ നോക്കി നിന്നു.പിന്നെ ഒന്നും ആലോചിക്കാതെ കരയുന്ന അമ്മയെ തനിച്ചു നിർത്തി അവൾ തന്നെ ഇറങ്ങി... ഒക്കെ കഴിഞ്ഞു അമ്മയെയും കൂട്ടി ഒന്നു കിടന്നപ്പോൾ കുറേ ദിവസത്തെ അലച്ചിൽ കാരണം അറിയാതെ അവളൊന്നു മയങ്ങി പോയി.. അപ്പോൾ കേട്ടു അച്ഛൻ മരിച്ചു കിടക്കുമ്പോൾ മകൾ കിടന്നു സുഖമായി ഉറങ്ങുന്നു എന്ന കുത്തുവാക്കുകൾ... അതു ഒരു ചെവിയിൽ കൂടെ കയറി മറ്റൊരു ചെവിയിലൂടെ ഇറങ്ങി പോയതല്ലാതെ അവളെ അതൊന്നും ബാധിച്ചില്ല... മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്നു നീ ആലോചിക്കേണ്ട എന്നു ചെറുതിലേ പഠിച്ചത് അവൾ പലകുറി മനസ്സിൽ ഉരുവിട്ടു...

അവസാനം കർമ്മം ചെയ്യാൻ പെൺകുട്ടി എന്ന കാര്യം കൊണ്ടു മാറ്റി നിർത്തിയപ്പോൾ അവൾ ഒന്നും സംസാരിച്ചില്ല... നിശ്ചലമായി കിടക്കുന്ന ആ മുഖത്തേക്ക് അവസാനമായി അവൾ ഒന്നുകൂടെ നോക്കിയപ്പോൾ കണ്ടു അവൾ തന്നെ വഴക്കുണ്ടാക്കി അമ്പലത്തിൽ നിന്നും പൂജിച്ചു  കയ്യിൽ കെട്ടിയ ഒരു കറുത്ത ചരട്. ഈ ചരട് കെട്ടിയാൽ ഒന്നും വരില്ലെന്ന് പറഞ്ഞു അവൾ കെട്ടിയ ആ ചരട് അപ്പോൾ അവളെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ അവൾക്കു തോന്നി. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. രോഗം മാറുവാൻ വെള്ളിയാഴ്ച കത്തിക്കണമെന്നു പറഞ്ഞു നേരത്തെ അമ്പലത്തിൽ നൽകിയ നാരങ്ങാ വിളക്ക് മരണമറിയാതേ നിന്നു കത്തുന്നുണ്ടാവുമെന്നു അവൾ വേദനയോടെ ഓർത്തു....

രണ്ടു ദിവസങ്ങൾ അങ്ങു  കൊടുങ്കാറ്റിന്റെ വേഗതയിൽ കടന്നു പോയി.പെണ്ണിന്റെ വിശുദ്ധിയാണ് ആർത്തവം എന്നു പറഞ്ഞ ആ അച്ഛന്റെ മകളെ ആർത്തവത്തിന്റെ പേരിൽ ഒരു നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെട്ടു. അവളെ അശുദ്ധ എന്നു മുദ്ര കുത്തി.ഭക്ഷണം കഴിക്കാൻ ഒരു പാത്രവും വെള്ളം കുടിക്കാൻ ഒരു ഗ്ലാസ്സും നൽകി അവർ അവളെ പുറത്തു നിന്നും അടച്ചു പൂട്ടി..  വിശ്വാസത്തിന്റെ അവസാന കണികയും നഷ്ടപെട്ട അവൾ അടഞ്ഞു കിടന്ന വാതിലിൽ ശക്തിയായി അടിച്ചു കൊണ്ടു കണ്ണീരോടെ പറഞ്ഞു.. "എനിക്ക് ഈ പറഞ്ഞ  ദൈവത്തിൽ വിശ്വാസമില്ല.. മനുഷ്യൻ ഉണ്ടാക്കുന്ന മണ്ണും കല്ലും കൊണ്ടുള്ള പ്രതിമകൾ ആണ് അമ്പലത്തിലും പള്ളികളിലും ഇരിക്കുന്ന വിഗ്രഹങ്ങളും രൂപങ്ങളും.. വിശക്കുന്ന മനുഷ്യനും ദുരിതമനുഭവിക്കുന്ന ലോകർക്കും സഹായം നല്കുന്നിടത്താണ് ദൈവം..." പക്ഷെ അവളുടെ വാക്കുകൾ ആ നാലു ചുമരുകൾക്കുള്ളിൽ തന്നെ കിടന്നു മുഴങ്ങി.....

ശുഭം

Devigauri

ജനലഴികളിലൂടെ....जहाँ कहानियाँ रहती हैं। अभी खोजें